27/03/2023
*സിറിയൻ ഭൂകമ്പത്തിന്റെ ബാക്കി പത്രം*
തകർന്ന കെട്ടിടങ്ങളും പൊടിപടലങ്ങളും അടങ്ങി ഏങ്ങലുകളും കരച്ചിലുകളും നെടുവീർപ്പുകളും ഉയർന്നു പൊങ്ങിയ രാത്രി , മക്കളെ നഷ്ടമായ മാതാപിതാക്കൾ , മാതാപിതാക്കളെ നഷ്ടമായ കുരുന്നുകൾ , കിടപ്പാടം നഷ്ടമായ കുടുംബങ്ങൾ , ഇതെല്ലാം 𝕥𝕧 യിൽ കണ്ടുകൊണ്ട് തുടക്കം മുതൽ തന്നെ ഞങ്ങളുടെ കൂടെ ഈറനണിഞ്ഞ കണ്ണുമായി അവളുണ്ട് കൂടെ.
ഇടക്കെവിടെയോ സ്വന്തം ഇത്തയുടെ കൈയും പിടിച്ചു മരണമെന്ന സത്യത്തിനു കീഴടങ്ങിയ പിഞ്ചോമനയും , തന്റെ കരളിന്റെ പാതിയായ അനിയൻ മരണ വെപ്രാളത്തിൽ വിശ്വസിച്ചു ചേർത്തു പിടിച്ച കൈകൾ തണുത്തു മരവിച്ചിട്ടും വിടാത്ത നൊമ്പരത്തിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കിടന്നു തേങ്ങുന്ന ഇത്തയും അവളുടെ നെഞ്ചിനുള്ളിൽ വേദനയായ് കുടിയേറി . പിന്നീടുള്ള ദിനങ്ങളിൽ പലപ്പോഴും അവൾ മൂകമായി തെങ്ങുന്നത് ശ്രദ്ധയിൽ പെട്ടു ,ചോദിച്ചതിനെല്ലാം ഒഴിഞ്ഞു മാറിയുള്ള മറുപടികൾ മാത്രം.
പിന്നീട് ഒരു രാത്രി കരഞ്ഞു കലങ്ങിയ കണ്ണും ,ഇടറിയ ശബ്ദത്തോടെയും അവൾ ഞങ്ങൾക്കരുകിൽ വന്നു ചോദിച്ചു ആ കുരുന്നുകൾക്ക് പിന്നീട് എന്ത് സംഭവിച്ചു കാണും എന്ന് , ഒരു നെടുവീർപ്പോടെ ഞങ്ങൾ അവളെ പറഞ്ഞു മനസ്സിലാക്കി അവൾക്കിനി ആരുമില്ല ,ഉപ്പാ ഉമ്മാ എന്ന് വിളിച്ചാൽ ഓടിയെത്താനും കോരി ഉമ്മ കൊടുക്കാനും ആരുമില്ല ,ഇത്താത്താ എന്ന് വിളിച്ചു ഓടി വരൻ അനിയനും ഇല്ല , ഉപ്പയും ഉമ്മയും ഉള്ള ലോകത്തേക്ക് അവരുടെ ലാളനകൾ ഏറ്റുവാങ്ങാൻ അവനും പോയി. അനാഥമായ ജീവിതം , അപരിചിതരുടെ ലോകം , അലിവിന്റെയും വേദനയുടെയും , സഹായത്തിന്റെയും നോട്ടങ്ങൾ,
അനാഥാലയത്തിന്റെ ചുമരുകൾക്കുള്ളിലെ മൂകത ......
ഞങ്ങൾ പറഞ്ഞതെല്ലാം അനിയത്തിയേയും മടിയിൽ വച്ച് കരഞ്ഞു കൊണ്ട് കേട്ട് കൊണ്ടിരുന്ന അവളോട് ഞങ്ങൾ ഇല്ലാതെ ആയാൽ നീയാണ് ഇവൾക്കെല്ലാം , നീയാണ് ഇവൾക്കുമ്മ എന്ന് പറഞ്ഞതും അവൾ പൊട്ടിക്കരഞ്ഞതും ഒന്നിച്ചായിരുന്നു .. (നമ്മൾ മക്കൾക്ക് പറഞ്ഞു മനസ്സിലാക്കി കൊടുക്കുന്ന ഓരോ കാര്യവും നമ്മൾ പറഞ്ഞു കേട്ട് മനസ്സിലാക്കുന്നതിനേക്കാൾ അവർ നമ്മളെ കണ്ടു മനസ്സിലാകുന്നുണ്ട് ).
അന്ന് മുതൽ അവളിലെ ഉമ്മ ഉണരുന്നത് ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടു, എത്ര വിളിച്ചാലും എഴുന്നേൽക്കാത്ത അവൾ തൊട്ടിലിൽ നിന്ന് കുഞ്ഞനുജത്തിയുടെ ഒരു ഞരക്കം കേട്ടാൽ ചാടി എഴുന്നേറ്റ് താരാട്ടു പാടുന്നതിൽ നിന്ന് , അവളെ തൊട്ടിലിൽ നിന്ന് എടുത്തു കൊണ്ടുവന്നു ഉമ്മയുടെ കൈകളിൽ ഭദ്രമായി ഏല്പിച്ചു കഴിഞ്ഞു മാത്രമേ അവളുടെ പ്രഭാത കർത്തവ്യത്തിലേക്കു പോലും പോകൂ എന്ന്
വരെയായി .എവിടേക്കു മാറിയാലും ഇടയ്ക്കിടെ വന്നു ആ കുഞ്ഞി കവിൾകളിൽ മുത്തമിടാൻ അവൾ ഓടിയെത്തും. രാത്രിയായാൽ ഇപ്പൊ ഇത്തയുടെ താരാട്ടുണ്ടെങ്കിലേ ഉറങ്ങൂ എന്ന രീതിയിൽ ചെറുതും. രക്ത ബന്ധങ്ങക്ക് വിലകൽപ്പിക്കാതെ കലഹിക്കുന്ന ഈ കാലത്തു തമ്മിൽ തമ്മിൽ സ്നേഹിച്ചും ,ബഹുമാനിച്ചും
മരണം വരെ ഈ സ്നേഹം തുടരാൻ നമ്മുടെ പിഞ്ചോമനകൾക്ക് ആയുസ്സും , ആരോഗ്യവും സൃഷ്ടാവ് നൽകട്ടെ എന്ന് കരളുരുകി പ്രാർത്ഥിക്കുന്നു ❤️❤️❤️നിങ്ങളുടെ പ്രാർത്ഥനകളിലും ഉൾപ്പെടുത്തുക