23/07/2024
കൊല്ലത്തെ "കുമാർസംഭവം"😊
ഏഴുപതുകളുടെ അവസാനം നഗരത്തിൽ കുമാർ ടാക്കീസ് കൂടാതെ ഗ്രാൻഡ് തിയേറ്റർ, സെനിത്ത് തിയേറ്റർ, കൃഷ്ണ ടാക്കീസ്, എസ്. എം. പി പാലസ്, ടെർമിനസ് തിയേറ്റർ എന്നിവയുമുണ്ടായിരുന്നു. ഇതിൽ പഴയ പേരിലും രൂപത്തിലും ഇന്നുമുള്ളത് എസ് എം പി മാത്രമാണ്. മഹാരാജാവ് ശ്രീ മൂലം തിരുനാളിന്റെ ഷഷ്ട്ട്യപൂർത്തി ആഘോഷത്തിന്റെ സ്മരണക്ക് ആദ്യകാല കശുവണ്ടി വ്യവസായി സ്വാമിനാഥൻ പണികഴിപ്പിച്ച ടൌൺ ഹാൾ ആയിരുന്നു എസ് എം. പി. ആദ്യം ഇതിന്റെ പേര് സ്വാമി ടാക്കീസ് എന്നായിരുന്നു.
എന്നാൽ കുമാർ തിയേറ്റർ 'ഉഷ' എന്ന പുതുപേര് സ്വീകരിച്ച് പുതുക്കി പണിഞ്ഞിട്ടായാലും, അതേ രൂപത്തിലും ഭാവത്തിലും ഇന്നുമുണ്ട്, മറ്റൊരു കുമാർസംഭവമായി!
പഴയകാലത്തെ ഓരോ കൊട്ടകയിലും സിനിമ കാണുമ്പോൾ ഒരാൾക്ക് വ്യത്യസ്ത അനുഭവങ്ങളാണ് ലഭിച്ചിരുന്നത്. നെടുനീളത്തിൽ വരിയായി കിടക്കുന്ന തൂണുകൾക്കിടയിൽ വിയർത്തൊലിച്ചിരുന്ന് എസ് എം പി യിൽ ഒരു പടം കാണുന്ന അനുഭൂതിയല്ല വിശാലമായ ഗ്രാന്റിന്റെ ഞൊറിവ് വെച്ച വെള്ളിത്തിര മന്ദം മന്ദം ഉയരുമ്പോൾ ലഭിക്കുന്നത്. മുൻപിൽ ബെഞ്ചും കസേരയും സ്പെഷ്യൽ ക്ലാസും പിന്നെ ബാൽക്കണിയുമുള്ള കുമാറിലെ സിനിമയുടെ ഇടവേളയിൽ നസീറിക്കാ കൈയിൽ തൂക്കിയിട്ട് "സോഡാ ലമണേട്ട്, പാട്ടുപുസ്തകം" എന്ന് വിളിക്കുമ്പോൾ കിട്ടുന്ന സുഖം കൃഷ്ണയിൽ കിട്ടില്ല. ക്ലോക്ക് ടൗവറിന്റെ മുന്നിൽ 'ആനന്ദ മോട്ടോർസ്' ബസിറങ്ങി ഒരു ചുവടുവെച്ചാൽ നേരെ കുമാറിലേക്ക് കയറാമായിരുന്നു.
ഒരു കാലത്ത് സിനിമ പ്രേമികളുടെ ഹരമായിരുന്ന കുമാറിന്റെ കഥയെന്താണ്?
കുമാർ നിൽക്കുന്ന സ്ഥലത്ത് ആദ്യം ക്രൗൺ ബേക്കറി ആയിരുന്നെന്ന വിവരം അറിയാവുന്നവർ ഉണ്ടോ? ഇംഗ്ലീഷ്കാർ കൊണ്ടുവന്ന സോഡാ ആദ്യം ഉണ്ടാക്കിയത് ക്രൗൺ ബേക്കറി ഉടമ പി എൻ രാഘവന്റെ ഭാര്യ പിതാവ് രാമൻ ആയിരുന്നു. മുണ്ടക്കലുള്ള സ്പെൻസറിൽ ജോലിയുണ്ടായിരുന്ന സോഡകൊല്ലത്തെ "കുമാർസംഭവം"😊
ഏഴുപതുകളുടെ അവസാനം നഗരത്തിൽ കുമാർ ടാക്കീസ് കൂടാതെ ഗ്രാൻഡ് തിയേറ്റർ, സെനിത്ത് തിയേറ്റർ, കൃഷ്ണ ടാക്കീസ്, എസ്. എം. പി പാലസ്, ടെർമിനസ് തിയേറ്റർ എന്നിവയുമുണ്ടായിരുന്നു. ഇതിൽ പഴയ പേരിലും രൂപത്തിലും ഇന്നുമുള്ളത് എസ് എം പി മാത്രമാണ്. മഹാരാജാവ് ശ്രീ മൂലം തിരുനാളിന്റെ ഷഷ്ട്ട്യപൂർത്തി ആഘോഷത്തിന്റെ സ്മരണക്ക് ആദ്യകാല കശുവണ്ടി വ്യവസായി സ്വാമിനാഥൻ പണികഴിപ്പിച്ച ടൌൺ ഹാൾ ആയിരുന്നു എസ് എം. പി. ആദ്യം ഇതിന്റെ പേര് സ്വാമി ടാക്കീസ് എന്നായിരുന്നു.
എന്നാൽ കുമാർ തിയേറ്റർ 'ഉഷ' എന്ന പുതുപേര് സ്വീകരിച്ച് പുതുക്കി പണിഞ്ഞിട്ടായാലും, അതേ രൂപത്തിലും ഭാവത്തിലും ഇന്നുമുണ്ട്, മറ്റൊരു കുമാർസംഭവമായി!
പഴയകാലത്തെ ഓരോ കൊട്ടകയിലും സിനിമ കാണുമ്പോൾ ഒരാൾക്ക് വ്യത്യസ്ത അനുഭവങ്ങളാണ് ലഭിച്ചിരുന്നത്. നെടുനീളത്തിൽ വരിയായി കിടക്കുന്ന തൂണുകൾക്കിടയിൽ വിയർത്തൊലിച്ചിരുന്ന് എസ് എം പി യിൽ ഒരു പടം കാണുന്ന അനുഭൂതിയല്ല വിശാലമായ ഗ്രാന്റിന്റെ ഞൊറിവ് വെച്ച വെള്ളിത്തിര മന്ദം മന്ദം ഉയരുമ്പോൾ ലഭിക്കുന്നത്. മുൻപിൽ ബെഞ്ചും കസേരയും സ്പെഷ്യൽ ക്ലാസും പിന്നെ ബാൽക്കണിയുമുള്ള കുമാറിലെ സിനിമയുടെ ഇടവേളയിൽ നസീറിക്കാ കൈയിൽ തൂക്കിയിട്ട് "സോഡാ ലമണേട്ട്, പാട്ടുപുസ്തകം" എന്ന് വിളിക്കുമ്പോൾ കിട്ടുന്ന സുഖം കൃഷ്ണയിൽ കിട്ടില്ല. ക്ലോക്ക് ടൗവറിന്റെ മുന്നിൽ 'ആനന്ദ മോട്ടോർസ്' ബസിറങ്ങി ഒരു ചുവടുവെച്ചാൽ നേരെ കുമാറിലേക്ക് കയറാമായിരുന്നു.
ഒരു കാലത്ത് സിനിമ പ്രേമികളുടെ ഹരമായിരുന്ന കുമാറിന്റെ കഥയെന്താണ്?
കുമാർ നിൽക്കുന്ന സ്ഥലത്ത് ആദ്യം ക്രൗൺ ബേക്കറി ആയിരുന്നെന്ന വിവരം അറിയാവുന്നവർ ഉണ്ടോ? ഇംഗ്ലീഷ്കാർ കൊണ്ടുവന്ന സോഡാ ആദ്യം ഉണ്ടാക്കിയത് ക്രൗൺ ബേക്കറി ഉടമ പി എൻ രാഘവന്റെ ഭാര്യ പിതാവ് രാമൻ ആയിരുന്നു. മുണ്ടക്കലുള്ള സ്പെൻസറിൽ ജോലിയുണ്ടായിരുന്ന സോഡാ രാമന് സോഡയുണ്ടാക്കാൻ പരിശീലനം ലഭിച്ചത് സ്‌പെൻസറിൽ നിന്നായിരുന്നു. ക്രൗൺ ബേക്കറിക്ക് ശേഷം അവിടെയൊരു ഹോട്ടൽ വന്നു, നിരവധി ശാഖകൾ ഉണ്ടായിരുന്ന അന്നപൂർണ്ണാലയം റെസ്റ്ററന്റ്. പി കെ ഗോപാലപിള്ളയും അനന്തിരവരിൽ പെട്ട ആർ ജനാർദ്ദനൻ പിള്ള ഉൾപ്പടെ നാലു സഹോദരൻമാർ ഒന്നിച്ചായിരുന്നു റെസ്റ്റാറന്റ് നടത്തിയത്. പണ്ട് സേവിയേഴ്‌സ് ഹോട്ടൽ കിടന്നിരുന്ന ഹോസ്പിറ്റൽ റോഡിലും അതിനു സമീപം പിന്നീട് അൻസാർ ലോഡ്ജ് കിടന്ന സ്ഥലത്തും, ഇപ്പോൾ റയിൽ വ്യൂ ഹോട്ടൽ കിടക്കുന്ന സ്ഥലത്തും അന്നപൂർണ്ണാലയത്തിന് ശാഖകൾ ഉണ്ടായിരുന്നു. നഗരത്തിലെ ആദ്യ ബാർ ഹോട്ടൽ ആണ് അന്നപൂർണ്ണാലയം.
ഇപ്പോൾ ഉഷ കിടക്കുന്ന പട്ടണത്തിലെ ഈ കണ്ണായ സ്ഥലത്തിന്റെ ആദ്യഉടമയാവട്ടെ കൊല്ലത്തെ ആദ്യകാല കശുവണ്ടി വ്യവസായി ആയിരിന്നു NANR എന്നറിപ്പെട്ട എൻ. ഏ. നാരായണ സ്വാമി റെഡ്ഢിയാർ ആയിരുന്നു. (നായർ സർവീസ് സൊസൈറ്റിയുടെ മൂന്ന് കോളേജുകൾക്കുള്ള കെട്ടിടം പണിക്ക് 1947 ൽ മന്നത്ത് പദ്മനാഭൻ കൊല്ലത്തുനിന്നാണ് പിരിവ് ആരംഭിച്ചത്. സൊസൈറ്റിയുടെ അന്നത്തെ പ്രസിഡന്റ് ആയിരുന്നത് ഉണിച്ചക്കം വീട്ടിൽ കെ ജി പരമേശ്വരൻ പിള്ള ആയിരുന്നു (മണിമേടയിൽ കാണുന്ന പേരുകാരൻ). കൊല്ലക്കാരനായ വ്യവസായി എൻ നാരായണ സ്വാമി റഡ്ഢിയാറിൽ നിന്ന് (NANR) പതിനായിരം രൂപ ആദ്യ സംഭാവന സ്വീകരിച്ചാണ് NSS പിരിവ് ആരംഭിച്ചത്)
1951 ൽ NANR ന്റെ മരണശേഷം സ്ഥലം ഭാഗം വെച്ചപ്പോൾ കുമാർ നിൽക്കുന്ന സ്ഥലം ലഭിച്ചത് മൂത്തമകൻ രാമചന്ദ്ര റെഡിയാർക്കായിരുന്നു. അവിടെ കുമാർ ടാക്കീസും അതിനു മുൻപിൽ നീളത്തിൽ കട മുറിയും കെട്ടിയതും അദ്ദേഹമാണ്. മ്യൂസിക് ഓഡിറ്ററിയവും, അതിനോട് ചേർന്നു മൂക്കുപൊടി കൌണ്ടറും, ആനന്ദരാജ ടെക്സ്റ്റൈൽസും, കൊയ്‌ലോൺ കോ ഓപ്പറേറ്റീവ് സൊസൈറ്റിയും, 'ഇല്ലാചൊല്ലി' യുടെ സ്റ്റേഷനറി കടയും കണ്ടതോർമ്മയില്ലേ? ഒന്നാംനിലയിലെ ബാങ്ക് ഓഫ് കൊച്ചിനിൽ അക്കൗണ്ട് ഉണ്ടായിരുന്നവരും ഇന്നും കണ്ടെക്കും.
പിന്നീട് നൂറ് വർഷത്തെ പാട്ടത്തിന് സ്ഥലം ഏറ്റെടുത്തത് രത്നാമഹാൾ ഉടമ കുമാരസ്വാമി റെഡിയാരുടെ മകൻ രാധാകൃഷ്ണ റെഡിയാർ ആയിരുന്നു. 'രാധമുതലാളി' യെന്നാണ് അദ്ദേഹത്തെ നാട്ടുകാർ വിളിച്ചത്. പിതാവ് കുമാരസ്വാമിയുടെ നാമഥേയത്തിന്റെ സ്മരണ നിലനിർത്തി കുമാർ ടാക്കീസ് തുടങ്ങുന്നത് 1961 ൽ ആണ്. സെനിത്ത് തിയേറ്ററും കുമാറും ഒരേ സമയം രാധമുതലാളി നടത്തിയിരുന്നു.
പ്രവാഹം, ഹലോ ഡാർലിംഗ്, ഉത്തരായണം, ചട്ടമ്പി കല്യാണി, അരകള്ളൻ മുക്കാൽ കള്ളൻ തുടങ്ങി കുമാറിൽ ഞാൻ കണ്ട പടങ്ങൾക്ക് കണക്കില്ല.
രാധമുതലാളിക്ക് സാമ്പത്തിക ബുദ്ധിമുട്ടുകൾ ആരംഭിച്ചപ്പോൾ മുത്തൂറ്റ് പാപ്പച്ചന്റെ കൈയിൽനിന്നും നല്ലൊരു തുക കടം പറ്റി. മുത്തൂറ്റിന്റെ കയ്യിലേക്ക് തീയേറ്ററും സ്ഥലവും പോകുമെന്ന ഘട്ടമായപ്പോൾ രാധമുതലാളിയുടെ സഹപാടികൂടിയായ അച്ചാണി രവി മുതലാളിയുടെ സഹായം തേടി. കുമാറിന്റെ തൊട്ട് വടക്ക് വശത്തുള്ള രവി മുതലാളിയുടെ വക കാസിനോ ലോഡ്ജിനോട് ചേർന്നു കിടക്കുന്ന സ്ഥലം VLC ക്ക് വിട്ടുകളയാൻ തോന്നിയില്ല.1997 ൽ വാങ്ങിയ തിയേറ്റർ 2015 വരെ കുമാറെന്ന പേരിൽ ഓടി. കാലത്തിനൊത്ത് തിയേറ്റർ പുതുക്കി പണിഞ്ഞു 2015 ൽ 'ഉഷ' ആരംഭിച്ചു.
1961 ൽ കെട്ടിപൊക്കിയ തീയേറ്ററിന്റെ മുകളിലെ ലക്ഷ്മി ദേവിയുടെ വർണ്ണപ്രതിമയും, മെയിൻ വാതിലിന്റെ ഇരുവശമുള്ള പൈൻ മരങ്ങളും ഇന്നും ഐശ്യര്യമായി അവിടെയുണ്ട്. വാതിലിൽ ഉണ്ടായിരുന്ന മനോഹര കോൺക്രീറ്റ് ആർച്ച് ഗേറ്റ് പുതുക്കി പണിഞ്ഞപ്പോൾ ഫയർ ഫോഴ്സ് നിബന്ധന പ്രകാരം പൊളിക്കേണ്ടി വന്നു.
ടിക്കറ്റ് കൊടുക്കുമ്പോഴും, ഷോ തീരുമ്പോഴും മുഴങ്ങുന്ന ലോങ്ങ് ബെൽ ഇന്നും കേൾക്കുമ്പോൾ എനിക്ക് ഓർമ്മ വരുന്നത് അരക്കള്ളൻ മുക്കാൽ കള്ളൻ' എന്ന ചിത്രത്തിലെ
"പല്ലാക്ക് മൂക്ക്കണ്ട് ഞാൻ കൊതിച്ചു
നിന്റെ പഞ്ചാരവാക്കുകേട്ട് കോരിത്തരിച്ചു" എന്നപാട്ടാണ്. അടിപൊളി പാട്ടുകളും ചിത്രവും കണ്ട് പുറത്തിറങ്ങിയപ്പോൾ അതേ പാട്ട് വീണ്ടും കേൾക്കുന്നു. റോഡിന് എതിരെയുള്ള ഷൌക്കത്ത് കാക്കയുടെ ബ്ലൂ പാർക്ക് ഹോട്ടലിൽ നിന്നായിരുന്നു ആ ഗാനം ഒഴുകിയെത്തിയത്. ബ്ലൂ പാർക്കിന്റെ ഒരു കച്ചവട തന്ത്രം ആയിരുന്നു ആക്കാലത്ത് കുമാറിൽ കളിക്കുന്ന ചിത്രങ്ങളിലെ പാട്ടുകൾ റെക്കോർഡ് ഇടുന്നത്.
കുമാറിലെ റിലീസ് ചിത്രങ്ങളുടെ പോസ്റ്റർ വ്യാഴാച്ചകളിൽ സബ് ജയിലിന്റെ മതിലിൽ ഒട്ടിച്ചിരുന്ന രാജപ്പനെയും, മഞ്ഞ പെയിന്റ് അടിച്ച അംബാസ്സഡർ കാറിൽ പാരീസ് സൗണ്ടിന്റെ കോളാമ്പി മൈക്ക് കെട്ടിവെച്ച് നോട്ടീസ് വാരിവിതറി വിളംബരം ചെയ്തു പോയിരുന്ന ഗോപി ചേട്ടനെയും സ്മരിക്കുന്നു. രാധ മുതലാളിയുടെ വലം കൈയ്യായിരുന്ന മാനേജർ അബ്ദുള്ളക്കയ്ക്കും പ്രണാമം.
ഇപ്പോഴത്തെ തിയേറ്റർ മാനേജർ ഫിറോസിന് നന്ദി. ജനറൽ മാനേജർ രാജശേഖരൻ സാറിനോട് വളരെ കടപ്പാട്. പ്രണവം മാനേജർ ശ്രീ മുരളിക്കും നന്ദി. ബ്ലൂ പാർക്ക് ട്രാവെൽസ് ഷാജിക്ക് നമസ്കാരം.
NANR ന്റെ വക മെയിൻ റോഡിൽ ഇപ്പോഴുമുള്ള സ്ഥലങ്ങളുടെ ഉടമ NANR ന്റെ കൊച്ചുമക്കൾ Balajinaryananswamy Ramnathan യോടും Madhu Narayanaswamy Ramanathan നോടും നന്ദി.
നവതിയുടെ നിറവിൽ നിൽക്കുന്ന അച്ചാണി രവി മുതലാളിയോട് എനിക്കുള്ള സ്നേഹവും ആദരവും രേഖപെടുത്തികൊണ്ട് ഈ കുറിപ്പ് ഞാൻ അദ്ദേഹത്തിന് സമർപ്പിക്കുന്നു.
സിനിമ പോസ്റ്ററുകൾക്ക് പലരോടും കടപ്പാട്
കെ ആർ രവി മോഹൻ
കൊല്ലം 691012
Ph 9446310024