KONCHU HOUSE

KONCHU HOUSE House for the Real Taste of Excellence. It's more than just a taste. Please come and try the Cream of World Taste. Make your taste with Konchu & Sea food Stop!

Roaming for Local & World Taste
The house for all tastes gets ready under one roof
Konchu House
House for the Real taste of Excellence
(Multi Cusine Restaurant)
It’s more than just a taste. Please come and try the Cream of World Tastes. Our wealth of talented chefs can serve up a range of Local & World Tastes in your plate. Make your taste with Fresh Prawns & sea food varieties, Chicken - Mutton

-Beef items, Indian -Chinese –European dishes etc. Also enjoy with our unique Take Away Counters, Mouth -watering Cakes, Pastries, Ice creams...
Open from 11.00 AM - 11.00 PM
Take me away
1. Live Tandoori Station
Choice of Kababs/ Indian Breads
(Available during Lunch & Dinner time)
2. Evening Chat Counter
Sev Chat/ Papdi Chat/ Pani Poori / Bhel Poori / Aloo Chaat/ Samosa
3. Live Dosa Selection
Varieties of Dosa prepares as your choice
(Available during Lunch & Dinner time)
4. Lal’s Ice Cream
Delicious unique Ice creams/ Sundae/ Milk Shakes
We are also undertaking
30 pack banquet functions / Birthday & Anniversary parties / Mini Conferences etc. Contact: 0484-2312245 / 9633371177

 (Fight against cyber offences)ആശയങ്ങളെ ആശയങ്ങൾ കൊണ്ടു നേരിടുന്നതിനു പകരം അസഭ്യ വാക്കുകൾ കൊണ്ടു നിശബ്ദമാക്കാൻ ശ്രമിക്കുന...
19/12/2017


(Fight against cyber offences)

ആശയങ്ങളെ ആശയങ്ങൾ കൊണ്ടു നേരിടുന്നതിനു പകരം അസഭ്യ വാക്കുകൾ കൊണ്ടു നിശബ്ദമാക്കാൻ ശ്രമിക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ നമുക്ക് ഒന്നായി പൊരുതാം..
സംഘടിക്കാം...

Let us together fight against cyber goons, who cross all limits of decency and believe that they can suppress ideas through abuses. Let us together STAND UP SPEAK OUT AND FIGHT

11/03/2017

എന്തു കൊണ്ട് സ്ത്രീകൾ ജോലിക്കു പോകണം?
***************************************************

നമ്മുടെ പെണ്‍കുട്ടികള്‍ എത്ര കഷ്ടപ്പെട്ട് പഠിച്ച് ഉന്നത വിദ്യാഭ്യാസം നേടിയാലും ആഗ്രഹിച്ച തൊഴില്‍ കിട്ടിയാലും മിക്കവരും കേട്ടിട്ടുള്ള അല്ലെങ്കില്‍ കേട്ടു തഴമ്പിച്ച ചില ചോദ്യങ്ങളുണ്ട്;

നീ ജോലിക്ക് പോയി സമ്പാദിച്ചിട്ടു വേണം കുടുംബം കഴിയാൻ"
" അല്ലെങ്കിലും നിനക്കിപ്പോ എന്തിനാ ജോലി? ആവശ്യത്തിനുള്ളത് ഭർത്താവ് ഉണ്ടാക്കുന്നണ്ടല്ലോ? കുഞ്ഞിനേം നോക്കി 'വെറുതേ' ഇരുന്നാ പോരേ?"
" ചെറുക്കൻ വിദേശത്തല്ലേ? കല്യാണത്തിനു മുന്നേ തന്നെ ജോലി രാജി വെച്ചോളൂ... എന്തായാലും കൂടെ പോകാനുള്ളതല്ലേ?"
നമ്മളിൽ ചിലർക്കെങ്കിലും പരിചിതമാണ് ഇത്തരം ചോദ്യങ്ങൾ.
കുടുംബത്തിലെ സാഹചര്യം എന്തു തന്നെയും ആയിക്കോട്ടേ അതിന് അനുസരിച്ച് സ്ത്രീയുടെ തൊഴിൽ മേഖല അഡ്ജസ്റ്റ് ചെയ്തു കൊള്ളണം എന്നതാണ് അലിഖിത നിയമം. അത് ഇനി ഇപ്പൊ ഒരു മൾട്ടിനാഷണൽ കമ്പനിയുടെ CEO ആയിരുന്നാൽ തന്നെയും.
എന്തു കൊണ്ടാണിങ്ങനെ???

റാങ്കും സ്വർണ്ണ മെഡലും ഡിസ്റ്റിങ്ഷനും ഒക്കെ വാങ്ങിയ... അതല്ലെങ്കിൽ തങ്ങളുടേതായ മേഖലകളിൽ ഉന്നത വിജയം നേടിയ മിടുക്കികൾ പാചകത്തിലും കുട്ടികളെ നോക്കലിലും മാത്രമാണോ കഴിവു തെളിയിക്കേണ്ടത്?
കുടുംബമാണ് തന്റെ മേഖല എന്നുറപ്പിച്ച് സ്വയം തീരുമാനം എടുത്തവരെക്കുറിച്ചല്ല, അത്യധികം ആഗ്രഹമുണ്ടായിട്ടും സാഹചര്യങ്ങൾ അനുവദിക്കാത്ത സ്ത്രീകളെയാണ് ഉദ്ദേശിച്ചത്.

ഇങ്ങനെ നമുക്ക് നഷ്ടമാകുന്ന അവസരങ്ങൾ സ്ത്രീ സമത്വം ഇനിയും അകലെയാണ് എന്ന് ഓർമ്മിപ്പിക്കുന്നു.
ഇന്നയാളിന്റെ അമ്മയും സഹോദരിയും ഭാര്യയും കുട്ടുകാരിയുമൊക്കെ ആയി മാത്രം അറിയപ്പെട്ടാൽ മതിയോ ഒരു പെണ്ണ്?

സ്വന്തം കഴിവിന്റെയും അദ്ധ്വാനത്തിന്റെയും അറിവിൻെറയുമൊക്കെ പേരിലും കൂടി അറിയപ്പെടാനാകും അവളുടെ മാത്രം സ്വന്തമായ വ്യക്തിത്വത്തിന് താല്പര്യം. അത് നൽകുന്ന ആത്മവിശ്വാസവും ധൈര്യവും ചെറുതല്ല.
നാലു ചുമരുകൾക്കപ്പുറത്തെ ലോകത്തെക്കുറിച്ചുള്ള അറിവും ധാരണയും ഏതൊരു മനുഷ്യനേയും സ്വന്തം ജീവിതത്തെ കുറച്ചുകൂടി തുറന്ന മനസോടെ കാണാൻ സഹായിക്കുകയേ ഉള്ളു... പുതിയ സുഹൃത്തുക്കളും സഹപ്രവർത്തകരും ഒക്കെ ചേർന്ന് മാനസിക ആരോഗ്യം പോലും മെച്ചപ്പെത്താം.
നമ്മളോടൊപ്പം കുടുംബവും കുട്ടികളും ഇൻഡിപെൻറൻറ് ആകുന്നതും ഒരു ഗുണമാണ്. സ്വയം പര്യാപ്തത എല്ലാവർക്കും നിർബന്ധമായും വേണ്ട ഒന്നാണ്. അല്ലെങ്കിലും കുട്ടികളെ വളർത്തിയെടുക്കേണ്ടത് രണ്ട് പേരൻസിന്റെയും ഒരുപോലെയുള്ള ഉത്തരവാദിത്വമല്ലേ? എന്നും സ്ത്രീകൾ മാത്രം ത്യാഗം ചെയ്യേണ്ടി വരുന്നത് അടിസ്ഥാന അവകാശം നിഷേധിക്കലായേ കാണാൻ കഴിയുന്നുള്ളു.

സ്ത്രീയും കൂടി ജോലി ചെയ്യുമ്പോൾ കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത മൊത്തത്തിൽ ഇരട്ടിക്കുന്നു. മുകളിൽ പറഞ്ഞ മിക്ക സാഹചര്യങ്ങളിലും സാമ്പത്തികം പ്രശ്നമല്ലെങ്കിലും, സ്വന്തമായി വരുമാനമുള്ളത് ഏതൊരു സ്ത്രീക്കും അഭിമാനവും ആത്മസംതൃപ്തിയും അതിലേറെ സുരക്ഷയും നൽകുന്നു. ഓരോ ചെറിയ ആവശ്യങ്ങൾക്കും സാമ്പത്തികമായി മറ്റൊരാളെ ആശ്രയിക്കേണ്ടതില്ലെന്നത് സന്തോഷമുള്ള കാര്യമല്ലേ?
ലോകത്തിന്റെ സമ്പദ് വ്യവസ്ഥയിൽ തന്നെ മാറ്റം വരില്ലേ ഓരോ വീട്ടമ്മയ്ക്കും വരുമാനം ഉണ്ടാകുമ്പോൾ?
വരുന്ന തലമുറയ്ക്ക് സാമ്പത്തിക ഭദ്രത പൈതൃകമായി കൈമാറണം എന്നല്ലേ ഒരു ശരാശരി കുടുംബത്തിന്റെ സ്വപ്നങ്ങളിലൊന്ന്?

നമുക്ക് പരിചയമുള്ളതും അല്ലാത്തതുമായ ഒരു പാട് കുടുംബിനികൾ, ടീച്ചർമാരും ഡോക്ടർമാരും വക്കീലന്മാരും ഒക്കെ ആയി ഉണ്ടല്ലോ? മൾട്ടി ടാസ്കിങ്ങിന്റെ അവസാന വാക്കായി നമ്മെ അമ്പരപ്പിച്ച എത്രയോ പേർ .. ...
ജോലിയുടെ മിടുക്കിനോടൊപ്പം തന്നെ കുട്ടികളുടെ പഠനവും വീടും സാമുഹ്യ പ്രവർത്തനവും ഒക്കെ ഒരുമിച്ചു കൊണ്ടു പോകുന്ന ഒരു പാട് സ്ത്രീ രത്നങ്ങളെ നമുക്കിന്നറിയാം. അങ്ങനെ ഒരു മാതൃകയാവാൻ കഴിയുന്നത് സ്ത്രീകൾക്ക് മാത്രമാണ് എന്ന് പുരുഷൻമാരായ നമ്മുടെ സഹപ്രവർത്തകർ തന്നെ സമ്മതിക്കുന്നതുമാണ്.

പാശ്ചാത്യ രാജ്യങ്ങളെ അപേക്ഷിച്ച് ഈ വിഷയത്തിൽ വളരെ പുറകിലാണ് ഇന്ത്യ. ഇന്റർനാഷണൽ ലേബർ ഓർഗനൈസഷന്റെ കണക്കനുസരിച്ച് ജോലി സ്ഥലങ്ങളിലെ സ്ത്രീ പ്രാതിനിധ്യം ഇന്ത്യയിൽ വെറും 27 ശതമാനം മാത്രമാണ്. 2005 ൽ 37 ശതമാനം ഉണ്ടായിരുന്നത് കുറഞ്ഞ് ലോകത്തിലെ 16th എന്ന താഴ്ന്ന പദവി നമുക്ക് തന്നതെന്താണ്?
ലിംഗസമത്വം പാർലിമെൻറിൽ ഗവൺമെന്റ് വാഗ്ദാനം ചെയ്തിട്ടും പിന്നോട്ട് പോയതെന്താണ് ? കാർഷിക മേഖലയ്ക്കു കോട്ടം തട്ടിയതാണ് ഒരു കാരണമായി പറയുന്നത്.
അതൊന്നുമല്ലാതെ നമുക്ക് പരിചയമുള്ള ചില കാരണങ്ങൾ ഉണ്ട്.

ജോലിയിൽ മിടുമിടുക്കിയായിരുന്ന ഒരു പെൺകുട്ടി കല്യാണം കഴിയുന്നതോടെ അല്ലെങ്കിൽ ഗർഭധാരണം ചെയ്യുന്നതോടെ വ്യക്തമായ ഒരു വേർതിരിവ് തൊഴിലിടങ്ങൾ കാണിക്കാറുണ്ട്.(അനുഭവസ്ഥ). അവർക്കിനി പഴയ പോലെ ഉത്തരവാദിത്വങ്ങൾ ഒന്നും ഏറ്റെടുക്കാൻ സമയമുണ്ടാവില്ല എന്നതാണ് വിശദീകരണം. ആരാണ് കുറ്റക്കാർ? എത്ര ഇന്ത്യൻ കുടുംബങ്ങളിലെ പുരുഷൻമാരുണ്ട് വീട്ടിലെ ഉത്തരവാദിത്തങ്ങൾ തുല്യമായി ഏറ്റെടുക്കുന്നവർ ?? ഇന്ത്യയിൽ സ്ത്രീയുടെയും പുരുഷന്റെയും വിജയത്തിലേക്കള്ള പാത വളരെ വ്യത്യസ്തമാണ് . അതു തന്നെയാണ് തൊഴിൽ മേഖലയിലെ സ്ത്രീ പ്രാതിനിധ്യം കുറയുന്നതിന്റെ മൂലകാരണം.

പണ്ടുകാലങ്ങളിൽ ഉള്ള പോലെ ഒരു ദുർബല ഇമേജ് അല്ല ഇന്നത്തെ സ്ത്രീകൾക്ക്. അന്ന് കായികാധ്വാനം ഏറെയുള്ള ജോലികളായിരുന്നു കൂടുതൽ എങ്കില്‍ ഇന്നതല്ല സ്ഥിതി.
ഏത് രംഗത്തായാലും പുരുഷന്റെ അതേ ഉത്തരവാദിത്വങ്ങൾ സ്ത്രീക്കും ഭംഗിയായി നിർവഹിക്കാൻ കഴിയുമെന്ന് തെളിയിച്ചിട്ടുണ്ട്.

അതുകൊണ്ട് വീടിന്റെ നാലു ചുമരുകൾക്ക് പുറത്ത് സ്വന്തം മേഖല തിരിച്ചറിഞ്ഞ് സ്ത്രീകൾ തങ്ങളുടെ വിദ്യാഭ്യാസവും കഴിവുകളും അനുസരിച്ചു പ്രവർത്തിക്കണം. പെൺകുട്ടികൾ വിവാഹത്തിനു മുൻപ് തന്നെ ഇത്തരം കാര്യങ്ങൾ സംസാരിച്ചു ഒരു ധാരണയിലെത്തുകയും വിവാഹിതരായവർ ലക്ഷ്യങ്ങളിൽ ഉറച്ചു നിൽക്കാൻ പങ്കാളിയുടേയും കുടുംബത്തിന്റെയും സഹകരണം ഉറപ്പു വരുത്തുകയും വേണം.

നാളെ നമ്മളാഗ്രഹിക്കുന്ന മാറ്റങ്ങളിലേക്കുള്ള കൊച്ചു കാൽവെപ്പുകൾ ഉടനെയുണ്ടാവട്ടെ.
സ്ത്രീ ശാക്തീകരണത്തിന്റെ യഥാർത്ഥ അർത്ഥം സമൂഹനൻമയ്ക്ക് ഉപകാരപ്പെടട്ടെ....

**********************************

തലശ്ശേരി സ്വദേശിനിയായ പ്രിയ പിള്ള സകുടുംബം യു.കെ യിൽ താമസിക്കുന്നു.

#പെണ്ണിടം

15/02/2017

പ്രണയത്തിന്‍റെ നീലാംബരി
****************************************

"കുട്ടീ...ഈ ചുവന്ന കല്ലുള്ള മോതിരം കണ്ടോ ഇതെന്‍റെ സുല്‍ത്താന്‍ അണിയിച്ചതാണ്...കുതിരപ്പുറത്തേറി വന്ന് എന്‍റെ മനംകവര്‍ന്ന കള്ളക്കാമുകന്‍...."

പനിനീര്‍പ്പൂ പോലെ മൃദുലമായ കൈവിരലുകള്‍ എന്‍റെ നേരേ നീട്ടി ആയമ്മ പറഞ്ഞു. ഞാനാ വിരലുകളില്‍ മെല്ലെ തൊട്ടു...പ്രണയത്തിന്‍റെ വിദ്യുത് തരംഗം എന്നിലേക്ക് പ്രവഹിച്ചതുപോലെ ഞാനും ആ പ്രണയ ചക്രവര്‍ത്തിനിയെ പ്രണയാര്‍ദ്രയായി നോക്കിയിരുന്നു....

"എന്‍റെ സുല്‍ത്താന്‍ ഇനിയുമെത്തും ... എന്നെ കൊണ്ടുപോകാന്‍ .... അവന്‍ സൂര്യതേജസ് പോലെ ..."

ലജ്ജ കൊണ്ട് അരുണാഭമായ ആ കവിളുകളില്‍ നിന്ന് രക്തം കിനിയുന്നുണ്ടെന്നെനിക്ക് തോന്നി....പ്രായത്തിന്‍റെ ചുളിവുകളേശാത്ത ആ മുഖത്തു നോക്കിയിരിക്കാന്‍ തന്നെ എന്തു രസമാണ്...സത്യായിട്ടും ഇത്രയും നിഷ്ക്കളങ്കവും സ്നേഹോഷ്മളവുമായി പെരുമാറുന്ന ഒരു പ്രണയിനിയെ ഞാന്‍ കണ്ടിട്ടേയില്ല.

കമലാ സുരയ്യയായി മാറിയ മാധവിക്കുട്ടിയെക്കാണാന്‍ അനുവാദം ചോദിച്ച് കടവന്ത്രയിലെ ഫ്ലാറ്റിലേക്ക് 2002- ല്‍ വിളിക്കുമ്പോള്‍, സഹായിയായ അമ്മുവാണ് ഫോണ്‍ എടുത്തത്. എനിക്ക് അമ്മയോട് സംസാരിക്കണമെന്നു പറഞ്ഞപ്പോള്‍ ആദ്യം ഉറക്കത്തിലാണെന്നു പറഞ്ഞു. പത്രക്കാരിയാണെന്നു പറഞ്ഞപ്പോള്‍ അമ്മ ലൈനില്‍ വന്നു എനിക്ക് അനുവാദവും കിട്ടി.

മതം മാറ്റത്തെതുടര്‍ന്ന് ഫോണിലൂടെയുള്ള നിരന്തമായ ശകാരങ്ങളും ചീത്തവിളികളും മൂലം കമലാ സുരയ്യ ഫോണ്‍ അറ്റന്‍ഡ് ചെയ്യുമായിരുന്നില്ല. ഫ്ലാറ്റിനു ചുറ്റും കാവല്‍ക്കാരുണ്ടായിരുന്നുവെങ്കിലും ആരും എന്നെ തടയാന്‍ മുതിര്‍ന്നില്ല.

മാധവിക്കുട്ടി എന്ന എഴുത്തുകാരി അക്ഷരങ്ങളായി എന്നുള്ളില്‍ പെയ്യിച്ച ഇമ്പമുള്ള പ്രണയഗീതവും നയനമനോഹരപൂക്കള്‍ നിറഞ്ഞ പ്രണയത്താഴ്വരയും പേറിയാണ് ഞാന്‍ ആയമ്മയെ കാണാന്‍ കടവന്ത്രയിലെ ഫ്ലാറ്റിലെത്തിയത്.ഒപ്പം അമ്മയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചുവന്ന കുപ്പിവളകളും സമ്മാനമായി കരുതി. അവരുടെ എഴുത്തുകളെ നിര്‍ദാക്ഷിണ്യം പുച്ഛിച്ചു തള്ളിയ മാന്യന്‍മാരുടെ വചനങ്ങള്‍ എന്‍റെ ഉള്ളില്‍ ആശങ്കയായി അപ്പോഴും നിന്നിരുന്നു.

സ്വീകരണ മുറിയില്‍ ഇരുന്ന് വിശേഷങ്ങള്‍ പങ്കുവച്ച അമ്മ, ഇരുന്നു മടുത്തപ്പോള്‍ കിടപ്പുമുറിയില്‍ നടു നിവര്‍ത്തി പിന്നെയും ഏറെ നേരം സ്വപ്നങ്ങള്‍ പങ്കു വച്ചു. ഞാനും ആ സ്വപ്ന ലോകത്തില്‍ അങ്ങനെ പറന്നു നടന്നു. എത്ര കേട്ടാലും ബോറടിക്കാത്ത സംസാരം...ഇടയ്ക്കിടെ നല്ലൊരു ആതിഥേയയായിമാറി ... ഫ്രെഷ് ജ്യൂസും കൊറിക്കാനുള്ള പലഹാരങ്ങളും അമ്മുവിനെ വിളിച്ച് എനിക്ക് നല്‍കിക്കൊണ്ടിരുന്നു.

ഉച്ചയൂണും ഞങ്ങള്‍ ഒപ്പമായിരുന്നു...രണ്ടു തരം പായസം കൂട്ടിയുള്ള നാടന്‍ സദ്യ. പ്രമേഹമുള്ളതിനാല്‍ അമ്മ പായസം കുടിച്ചിരുന്നില്ല അതിഥികളെ സത്ക്കരിക്കാനായി എന്നും ഊണിന് പായസം ഉണ്ടാക്കാന്‍ അമ്മ നിര്‍ദേശിച്ചിരുന്നു. അരമണിക്കൂര്‍ സമയം ചോദിച്ചെത്തിയ ഞാന്‍ അമ്മയുടെ ആ പകല്‍ മുഴുവന്‍ സ്വന്തമാക്കി മടങ്ങുമ്പോള്‍ ഏറ്റവും വേണ്ടപ്പെട്ടയാളെ പിരിയുന്ന വേദനയായിരുന്നു എനിക്ക്.

മലയാളത്തിലും ഇംഗ്ലീഷിലും ഒരുപോലെ എഴുതി അന്താരാഷ്ട്ര പ്രശസ്തി നേടിയ ഒരേ ഒരു ഇന്ത്യന്‍ എഴുത്തുകാരിയെ നമുക്കുള്ളൂ - അതാണ് മാധവിക്കുട്ടി/കമലാദാസ്/കമല സുരയ്യ.
പത്താം ക്ലാസില്‍ എഴുതി തുടങ്ങിയ കമല എഴുത്തിന്‍റെ വഴിയില്‍ എന്നും വേറിട്ടു നിന്നു. ഒറ്റയ്ക്കും തെറ്റയ്ക്കും രഹസ്യമായി പരസ്പരം പങ്കു വയ്ക്കുമെങ്കിലും പല സ്ത്രീകളും പുറത്തു പറയാന്‍ മടിക്കുന്ന, സ്ത്രീകളുടെ
പ്രണയം, വിരഹം, രതി, സ്നേഹം എന്നുവേണ്ട സഹതാപം, സന്തോഷം, സാന്ത്വനം, ചതി എന്നിങ്ങനെ ജീവിതത്തിലെ എല്ലാ തലങ്ങളെയും മാധവിക്കുട്ടി തന്‍റെ രചനകളില്‍ തുറന്നു കാട്ടിയിരുന്നു. അതുകൊണ്ടു തന്നെ ഓരോ കഥയും തങ്ങളുടെ ആത്മകഥാംശമാണോയെന്ന് സ്ത്രീകള്‍ ആശങ്കപ്പെട്ടിരുന്നു.

തിരസ്ക്കരിക്കപ്പെട്ടതോ തിരിച്ചറിയപ്പെടാത്തതോ ആയ സ്ത്രീ ഹൃദയം കഥകളായും കവിതകളായും പുനര്‍ജനിച്ചു. സ്ത്രീയുടെ ജീവിതവും മനസ്സും ഉള്‍ക്കൊള്ളുന്ന അഗാധവും സൂക്ഷ്മവുമായ രചനകളായിരുന്നു എല്ലാം. ലൈംഗികതയും പ്രണയവും മൂടിവയ്ക്കാതെ സ്ത്രീയുടെ ആന്തരികവും വൈകാരികവുമായ പച്ചയായ ലോകം തുറന്നു കാട്ടാന്‍ ധൈര്യം കാണിച്ച മാധവിക്കുട്ടിയുടെ ‘എന്‍റെ കഥ’ മലയാളിയുടെ സദാചാരബോധത്തെ വെല്ലുവിളിക്കുന്നതായിരുന്നു. അതുകൊണ്ടു തന്നെ പുരുഷാധിപത്യ സമൂഹത്തില്‍ നിന്നും മറ്റൊരു എഴുത്തുകാരിക്കും നേരിടേണ്ടിവന്നിട്ടില്ലാത്ത അപവാദങ്ങളും ഭര്‍ത്സനങ്ങളും അവര്‍ക്ക് അനുഭവിക്കേണ്ടി വന്നു. അഗാധമായ സ്നേഹത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും എഴുതിക്കൊണ്ട് തന്നെ അവര്‍ എല്ലാ എതിര്‍പ്പുകളെയും അതിജീവിച്ച്, സ്ത്രീമനസില്‍ ചിരപ്രതിഷ്ഠ നേടി.

സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള സ്ത്രീയുടെ അധമ്യമായ ദാഹം അവര്‍ ഭാവനയിലൂടെ, പുറംലോകത്തെത്തിച്ചു. അതു വീണ്ടും വീണ്ടും വായിച്ച് സ്ത്രീ മനസുകളും തൃപ്തിയടഞ്ഞു.
മാധവിക്കുട്ടിയുടെ എണ്ണിയാല്‍ തീരാത്ത കഥകളില്‍ കൂടി സഞ്ചരിച്ചവര്‍ ഉന്മാദിനിയായ ഒരു പ്രണയിനിയായി അവരെ വിശേഷിപ്പിച്ചെങ്കിലും. പുരുഷന്‍റെ കാമം തീര്‍ക്കാനുള്ള ഉപകരണമായി സ്ത്രീ ശരീരത്തെ കാണുന്ന രീതിയെ അവര്‍ ഓരോ രചനയിലും രൂക്ഷമായി വിമര്‍ശിക്കുകയായിരുന്നു.സഹായം തേടിയെത്തിയ സ്ത്രീകളായും, ചുറ്റും കാണുന്ന പീഡിത മുഖങ്ങളായും അവര്‍ ഓരോ കഥയിലും സ്വയം കഥാപാത്രമായി. സഹായിച്ചവര്‍ ആവശ്യത്തിനു ശേഷം പറ്റിച്ചു കടന്നു കളയുന്നത് മാത്രമായിരുന്നു ആയമ്മയെ വേദനിപ്പിച്ചത്. സ്വന്തം കൈയില്‍ കിടന്ന സ്വര്‍ണ വളയും കാറും ഉള്‍പ്പെടെ സഹായം കൈപ്പറ്റിയവര്‍ നിരവധിയാണ്.

നീര്‍മാതളം പൂത്തകാലത്തില്‍ മാധവിക്കുട്ടി പറഞ്ഞു:

'പ്രകടമാക്കാനാവാത്ത സ്‌നേഹം നിരര്‍ത്ഥകമാണ്. പിശുക്കന്‍റെ ക്ലാവുപിടിച്ച നാണ്യശേഖരം പോലെ ഉപയോഗശൂന്യവും' ഈ വാക്കുകള്‍ യാഥാര്‍ത്ഥ്യമാക്കുന്നതായിരുന്നു ആയമ്മയുടെ ജീവിതം.

മാധവിക്കുട്ടി രചിച്ച അനശ്വര വസന്തങ്ങളാണ്‌ഇന്നും പല സ്ത്രീകള്‍ക്കും ദുരിതത്താഴ്വരയില്‍ പ്രതീക്ഷയാകുന്നത് . അവർ മെനഞ്ഞ നീർമാതളങ്ങൾ പ്രത്യാശയുടെ തുരുത്തുകളിലേക്ക്‌ കൈപിടിച്ചുകൊണ്ടുപോകുന്നു. സ്നേഹം നിറഞ്ഞ മറ്റൊരു ലോകം മലര്‍ക്കെ തുറന്ന് അവര്‍ നമ്മെ ആവോളം ആശ്വസിപ്പിക്കുന്നു.

മാധവിക്കുട്ടിയുടെ മതം
പ്രേമമായിരുന്നു...
സ്നേഹമായിരുന്നു...
കാരുണ്യമായിരുന്നു....

“കൃഷ്ണാ, നീ വെറും കിനാവെന്ന്‌
ഈ രാധ വിശ്വസിച്ചില്ല.
നിന്‍റെ കരവലയത്തിൽ ഒതുങ്ങിയപ്പോൾ
ഋതുക്കൾ മാറുന്നതും ഇലകൾ കൊഴിയുന്നതും
മഞ്ഞുവീഴുന്നതും ഞാൻ അറിഞ്ഞതുമില്ല.
എന്നിൽ വസന്തം നിറഞ്ഞു നിന്നു
നിത്യവും അനശ്വരവുമായ പ്രേമം”
എന്നെഴുതുവാൻ സുരയ്യയായി മാറിയ ശേഷവും മാധവിക്കുട്ടിക്ക്‌ കഴിഞ്ഞു

മതം മാറിയെങ്കിലും കൃഷ്ണന്‍റെ രാധ തന്നെയായിരുന്നു അപ്പോഴും ആയമ്മയെന്നെനിക്കു മനസിലായി...വെള്ളത്തുണിയില്‍ പൊതിഞ്ഞ കൃഷ്ണന്‍ അപ്പോഴും കിടപ്പുമുറിയില്‍ ഒളിച്ചിരുന്നു.

"അമ്മയ്ക്ക് ഇപ്പോഴും കൃഷ്ണനുമായി....." ഞാന്‍ മുഴുമിപ്പിക്കും മുന്‍പ് നേര്‍ത്ത ചിരിയോടെ അമ്മ പറഞ്ഞു

"ഞാന്‍ വസ്ത്രം മാറ്റിയതു പോലെ കണ്ണനും രൂപം മാറി എന്‍റൊപ്പം പോന്നു. എന്നെ വിട്ട് കണ്ണനെവിടെപ്പോകാന്‍...കണ്ണനില്ലാതെ ഞാനുണ്ടോ..?"

മതങ്ങള്‍ക്കതീതമാണ് തന്‍റെ ജീവിതമെന്ന് ആയമ്മ കാണിച്ചു തരികയായിരുന്നു....മത തീവ്ര വാദികളെപ്പേടിച്ച് ആയമ്മ പര്‍ദയില്‍ കുടുങ്ങിക്കിടക്കുകയാണെന്നെനിക്ക് ബോധ്യായി...കിടപ്പുമുറിയില്‍ മാത്രമേ പിന്നീട് പര്‍ദയുടെ മറവില്ലാതെ കണ്ണന്‍റെ മാത്രം രാധയായി അവര്‍ രൂപാന്തരപ്പെട്ടുള്ളൂ. 68 വയസുണ്ടായിരുന്നു അപ്പോള്‍. ആ പ്രായത്തിലും ഇത്രമാത്രം പ്രണയിനിയാകാന്‍ എങ്ങിനെ കഴിയുമെന്ന് ഞാന്‍ അത്ഭുതപ്പെട്ടു.

മറ്റൊരിക്കല്‍ ഞാന്‍ എത്തുമ്പോള്‍ കനേഡിയന്‍ എഴുത്തുകാരി മെറിലി വെയ്സ് ബോര്‍ഡും അമ്മയ്ക്കൊപ്പം ഉണ്ടായിരുന്നു. ആ ദിവസം മുഴുവന്‍ ഞങ്ങള്‍ സംസാരിച്ചിരുന്നു... മലയാളം പറയുന്ന അതേ ഒഴുക്കില്‍ ആംഗലേയവും ആയമ്മയ്ക്കു വഴങ്ങുന്നത് കൊതിയോടെ ഞാന്‍ കേട്ടിരുന്നു. ( മെറിലിയാണ്
‘The Love Queen of Malabar’ എന്ന കമലാ സുരയ്യയുടെ ആത്മകഥ രചിച്ചിരിക്കുന്നത്. )
ഒരിക്കലും വറ്റാത്ത പാലരുവിപോലെ കളകളാരവം മുഴക്കി മനസിനു കുളിര്‍മ പകരുന്ന അനുഭവമായിരുന്നു അമ്മയ്ക്കൊപ്പമുള്ള നിമിഷങ്ങളെല്ലാം. ഇടയ്ക്കൊന്നു നിര്‍ത്തി വീണ്ടും അതേ വേഗത്തില്‍ ഊര്‍ജപ്രവാഹമായി മാറുന്ന ആ സംസാരം ഇന്നും എന്നില്‍ അലയടിച്ചുകൊണ്ടിരിക്കുന്നു; ഒരിക്കലും മരിക്കാത്ത ഓര്‍മ്മകളായി.

പ്രണയത്തിന്‍റെ ആ നീലാംബരി മണ്‍മറഞ്ഞിട്ട്എട്ട് വര്‍ഷം പൂര്‍ത്തിയാകാറാകുമ്പോഴും
ഓരോ ദിനവും കൂടുതല്‍ പ്രണയാര്‍ദ്രമായി മലയാള മനസില്‍, പ്രത്യേകിച്ച് പെണ്‍മനസില്‍ പൂത്തു തളിര്‍ക്കുകയാണ് ആയമ്മ. അതേ മാധവിക്കുട്ടി , മലയാളത്തിന്‍റെ ആമി...ഇന്നും എന്നും സ്ത്രീ മനസിന്‍റെ ആവേശമാണ്.

(പത്ര പ്രവര്‍ത്തന രംഗത്ത് 22 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന രേഖാ ബിറ്റ, എറണാകുളം ലേക്ക്ഷോര്‍ ആശുപത്രിയില്‍ അഞ്ചു വര്‍ഷത്തോളം കോര്‍പറേറ്റ് കമ്യൂണിക്കേഷന്‍സ് മാനേജരായി സേവനമനുഷ്ഠിച്ചിരുന്നു.)

#പെണ്ണിടം

14/01/2015

ഓപ്പണ്‍ കിച്ചണ്‍ കൊഞ്ച് ഹൗസ്

Ona sadya @ Konchu house
04/09/2014

Ona sadya @ Konchu house

05/03/2014

A house that breathes the tantalising flavours of shrimps, prawns, squid, karimeen, chicken, beef and veggies would be a dream house of any foodie who is out on a delicious food stroll. Hardly a week old ‘Konchu House’ would be that perfect makeshift home catering to the myriad tastes of food buffs…

KONCHU HOUSE inauguration by our dear cine star Innocent Chettan
28/02/2014

KONCHU HOUSE inauguration by our dear cine star Innocent Chettan

Address

K. P Vallon Road, Kadavanthra
Kochi
682020

Opening Hours

Monday 11am - 11pm
Tuesday 11am - 11pm
Wednesday 11am - 11pm
Thursday 11am - 11pm
Friday 11am - 11pm
Saturday 11am - 11pm
Sunday 11am - 11pm

Telephone

9633371177

Website

Alerts

Be the first to know and let us send you an email when KONCHU HOUSE posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to KONCHU HOUSE:

Share